കൂടംകുളം ജാഥ - സെപ്റ്റം 24 - 28

കൂടംകുളം ,
ഐക്യദാര്‍ഢ്യ ജാഥ

സെപ്റ്റംബര്‌ 24 - 28
-------------------------------------------------------------
സെപ്‌തംബര്‍ 24 തിങ്കള്‍ 5 മണി പെരിങ്ങോം
ഉദ്‌ഘാടനം : ഡോ. എ അച്യുതന്‍
ജാഥാ ക്യാപ്‌റ്റന്‍ : പ്രൊഫ. പി കെ രവീന്ദ്രന്‍
മാനേജര്‍ : വി വിനോദ്‌

ജാഥാ റൂട്ട്‌

25 ചൊവ്വ
കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്‌, മലപ്പുറം, വളാഞ്ചേരി
26 ബുധന്‍
പട്ടാമ്പി, കുന്നംകുളം, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി, എറണാകുളം
27 വ്യാഴം
വൈക്കം, ചേര്‍ത്തല, ആലപ്പുഴ, കായംകുളം, ഓച്ചിറ, കൊല്ലം
28 വെള്ളി
കല്ലമ്പലം, കഴക്കൂട്ടം, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കളിയക്കാവിള, കൂടംകുളം

പൊതുസമയം
9 am, 10 am, 11.30 am, 2.30 pm, 4.30 pm, 6.30pm

 

 

സി ബി എസ് ഇ സ്‌കൂള്‍- കോടതിവിധി പ്രതിഷേധാര്‍ഹം

സി ബി എസ് ഇ സ്‌കൂളുകള്‍ക്ക് എന്‍ ഒ സി നല്‍കല്‍
കോടതിവിധി പ്രതിഷേധാര്‍ഹം
-കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മികച്ച സൗകര്യങ്ങളും നിലവാരവുമുള്ള പൊതുവിദ്യാലയങ്ങള്‍ ധാരാളമുള്ള നമ്മുടെ സംസ്ഥാനത്ത്, തൊട്ടടുത്ത് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുണ്ടോ എന്ന് പരിഗണിക്കാതെ സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദേശം അത്ഭുതകരവും പ്രതിഷേധാര്‍ഹവുമാണ്.

കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്

കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്: 
ശാസ്ത്രസാഹിത്യ പരിഷത്ത്
 
ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് കൂടംകുളം ആണവനിലയം കമ്മീഷ്‌റപ് ചെയ്യരുതെന്നും ആണവ പരിപാടിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. 

അഹ്‌ലുവാലിയയുടെ കുറിപ്പടി തള്ളിക്കളയുക

അഹ്‌ലുവാലിയയുടെ കുറിപ്പടി തള്ളിക്കളയുക - പരിഷത്ത്

കൂടങ്കുളം സമരത്തെ പിന്തുണയ്ക്കുക

കൂടങ്കുളത്തുകാര്‍ സമരം ചെയ്യുന്നത്
നമുക്കും കൂടി വേണ്ടി!

ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില. തീര്‍ച്ചയായും പ്രാദേശിക വാസികള്‍ക്കായിരിക്കും മുഖ്യ ആഘാതം എന്ന് മാത്രം. അതുകൊണ്ടുതന്നെ, ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാന്‍ നിര്‍ദേശം ഉണ്ടായാല്‍ ദേശവാസികളായിരിക്കും എതിര്‍പ്പുമായി മുന്നിട്ടിറങ്ങുക. പക്ഷേ, അത് അവരുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാട് എടുക്കുന്നത് ആത്മഹത്യാപരം ആയിരിക്കും. ചീമേനി ആണവനിലയത്തിനെതിരെ സമരം ചെയ്തത് ചീമേനിക്കാര്‍ മാത്രമായിരുന്നില്ല എന്ന് ഓര്‍ക്കുക. അത് നമ്മുടെ എല്ലാവരുടെയും സമരം ആയിരുന്നു. അതുകൊണ്ടാണ് കേരളത്തില്‍ ഒരു ആണവനിലയം സ്ഥാപിക്കണം എന്ന് ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയ നമ്മുടെ നിയമസഭ പോലും പിന്നീട് അക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കാന്‍ നിര്‍ബന്ധിതമായത്.
കൂടങ്കുളം സമരത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള സമരത്തിലെ മുന്നണിപ്പോരാളികള്‍ മാത്രമാണവര്‍. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യാ ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്താനുള്ള ധാര്‍മിക ഉത്തരവാദിത്തം നമുക്കെല്ലാം ഉണ്ട്.

സൗരോര്‍ജം പവനോര്‍ജം മുതലായ ബദല്‍ ഊര്‍ജ സ്രോതസ്സുകളുടെ സാധ്യതയും സാധുതയും തെളിയിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്ത്, ഇനി ആണവനിലയങ്ങള്‍ വേണ്ട എന്ന് ജര്‍മനിപോലെ സാങ്കേതിക വിദ്യയില്‍ മികച്ചുനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും തീരുമാനം എടുത്തിരിക്കുന്ന ഇക്കാലത്ത്, ഇന്ത്യ മുന്നോട്ടുവച്ച കാല് പിന്നോട്ട് വലിക്കില്ല എന്ന ദുര്‍വാശിയോടെ ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് ആണവപരിപാടിയുമായി മുന്നോട്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്, പ്രതിഷേധാര്‍ഹമാണ്. ഈ ഉദ്യമത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വാങ്ങണമെന്നും കൂടംകുളം ആണവനിലയം കമ്മീഷന് ചെയ്യരുതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. കൂടംകുളത്ത് സമരം ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സകലവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

താക്കീതായി ജനകീയ കൂട്ടായ്മ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് അന്‍പത് വയസ്സ്

1962 സെപ്റ്റംബര്‍ 10 ന് കോഴിക്കോട് ദേവഗിരി കോളേജില്‍ പരിഷത്തിന്റെ ഒദ്യോഗിക ഉത്ഘാടന ചടങ്ങില്‍ പ്രസിദ്ധീകരിച്ച നോട്ടീസ്. പരിഷത്തിന്റെ ലഘു ചരിത്രം ഇവിടെകാണുക

കേരള വികസനം ജനകീയ കൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍

കേരള വികസനത്തിന് ജനകീയബദല്‍
ജനകീയ കൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍

എമര്‍ജിംഗ് കേരളാപരിപാടിയുടെ പശ്ചാത്തലത്തില്‍ കേരളവികസനത്തിന് ഒരു ജനകീയകൂട്ടായ്മ സെപ്തംബര്‍ 8 ന് തൃശൂരില്‍ നടക്കും. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനുമായ ഡോ. പ്രഭാത് പട്‌നായിക് കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ പരിഷത്ത് മുന്‍പ്രസിഡണ്ട് പ്രൊഫ. എം.കെ. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.

ടാങ്കര്‍ ദുരന്തം: ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുക

ചാല ടാങ്കര്‍ ദുരന്തം:
കൂട്ടക്കുരുതി ആവര്‍ത്തിക്കാതിരിക്കാന്‍
നടപടികള്‍ സ്വീകരിക്കുക

കണ്ണൂരിലെ ചാലയില്‍ ഉണ്ടായ ടാങ്കര്‍ അപകടം അത്യന്തം ദുഖകരമാണ്. അപകടത്തില്‍ മരണപ്പെട്ടവരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള അനുശോചനവും അനുതാപവും പ്രകടിപ്പിക്കാത്തവര്‍ ഉണ്ടാവില്ല.
അടുത്തകാലത്തായി കേരളത്തില്‍ പാചകവാതക ടാങ്കറുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ ആശങ്കാജനകമാംവിധം വര്‍ധിച്ചിട്ടുണ്ട്.

കേരള വികസനം: ജനകീയ കൂട്ടായ്മ


വിശദമായ നോട്ടീസിന് അറ്റാച്ച്മെൻറ് കാണുക....

Syndicate content