വേണം മറ്റൊരു കേരളം

environment

പൊന്നമ്പലമേട്ടില്‍ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്





പൊന്നമ്പലമേട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ കയ്യേറ്റം അനുവദിക്കരുത്

പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്തുവാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി അനുവദിക്കുവാന്‍ പാടില്ലെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്തുവാന്‍ ദേവസ്വം ബോര്‍ഡിന് യാതൊരു അധികാരവുമില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനഭൂമിയാണത്. മാത്രമല്ല ഈ പ്രദേശം അത്യധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഉള്ളിലാണ് താനും. അവിടെ പ്രാര്‍ത്ഥനയോ ആചാരപരമായ ചടങ്ങുകളോ നടത്തുന്നത് ഇപ്പോള്‍ ശബരിമലയിലെത്തുന്നതുപോലെ ആയിരക്കണക്കിനാളുകള്‍ അവിടെ എത്തുന്നതിന് കാരണമാകും. ഇതിനായി ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയും വരും. ഇതുണ്ടാക്കാന്‍ പോകുന്ന വനനശീകരണവും പാരിസ്ഥിതിക തകര്‍ച്ചയും വലുതായിരിക്കും.

പൊന്നമ്പലമേട്ടില്‍ ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളോ, ആരാധനയോ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയതായി അറിവില്ല. തങ്ങള്‍ അവിടെ എന്തെങ്കിലും ചെയ്യുന്നതായി ബോര്‍ഡ് ഇതുവരെ സമ്മതിച്ചിരുന്നുമില്ല. മകരവിളക്കു ദിവസം പൊന്നമ്പലമേട്ടില്‍ ഒരു ദിവ്യജ്യോതി പ്രത്യക്ഷപ്പെടുന്നതായാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നത്. ബോര്‍ഡ് നാളിതുവരെ ഇതു നിഷേധിക്കുകയോ അവിടെ ആചാരപരമായ എന്തെങ്കിലും നടക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഏതാനും ദശകങ്ങളായി പൊന്നമ്പലമേട്ടില്‍ നടന്നിരുന്ന ദിവ്യജ്യോതിസ്സ് പ്രദര്‍ശനം വ്യജനിര്‍മ്മിതിയായിരുന്നുവെന്ന് പുല്ലുമേട് ദുരന്തത്തെ തുടര്‍ന്നുള്ള ബഹുജന ചര്‍ച്ചകളില്‍ നിന്ന് വെളിവായിട്ടുണ്ട്. ഇത് ബോര്‍ഡ് സമ്മതിച്ചിട്ടുമുണ്ട്. ഇതോടെ ഇനി വ്യാജമായ ഒരു പ്രവര്‍ത്തനവും പൊന്നമ്പലമേട്ടില്‍ സാദ്ധ്യമല്ലെന്ന് ബോര്‍ഡിന് വ്യക്തമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പരസ്യമായി അവിടെ ദീപാരാധന നടത്തുവാന്‍ ബോര്‍ഡ് തയ്യാറായിട് വരുന്നത്.

പൊന്നമ്പലമേട്ടിലേക്കുള്ള ഏത് കടന്നുകയറ്റവും നിയമവിരുദ്ധവും അനുവദിക്കപ്പെടാന്‍ പാടില്ലാത്തതുമാണ്. അതിനാല്‍ നിര്‍ദ്ദിഷ്ട ദീപാരാധനാ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് പിന്‍വലിക്കണെമെന്നും അല്ലാത്തപക്ഷം വനംവകുപ്പ് ഈ പരിപാടി വിലക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.

 

കെ.ടി രാധാകൃഷ്ണന്‍                        ടി. പി. ശ്രീശങ്കര്‍

(പ്രസിഡന്റ് )                              (ജന. സെക്രട്ടറി)

       കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

 

കുട്ടനാട് : കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തുക

കുട്ടനാട്ടിലെ കരിങ്കല്‍ പുറംബണ്ട് നിര്‍മ്മാണം അടിയന്തിരമായി നിറുത്തിവെയ്കുക.

സ്വാമിനാഥന്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ കുട്ടനാട്ടില്‍  വ്യാപകമായി കരിങ്കല്‍ പുറം ബണ്ടുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍കൊണ്ട് ദുരിതത്തിലായ കുട്ടനാടിനെ ദുരന്തത്തിലേക്ക് നയിക്കാന്‍ കാരണമാകുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ല പരിസര വിഷയസമിതി അഭിപ്രായപ്പെട്ടു. പരമാവധി സ്ഥലങ്ങളില്‍ പരമ്പരാഗത ചെളിബണ്ടുകള്‍ നിര്‍മ്മിക്കണം എന്ന കമ്മീഷന്‍ നിര്‍ദ്ദേശം കാറ്റില്‍ പറത്തി കുട്ടനാട്ടിലുടനീളം കരിങ്കല്ലും കോണ്‍ക്രീറ്റ് സ്ലാബും ഉപയോഗിച്ച് 2827 കോടി രൂപ മുതല്‍മുടക്കില്‍ ബണ്ടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. 155 കിലോമീറ്റര്‍ കായല്‍ ഇതുപ്രകാരം പുതുതായി കയ്യേറപ്പെടുമെന്ന് പരിഷത് നിയേഗിച്ച അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി.

യാതൊരുവിധ പാരിസ്ഥിതികാഘാത പഠനവും നടത്താതെയുള്ള അശാസ്ത്രീയമായ, ലക്ഷക്കണക്കിന് രൂപയുടെ അഴിമതിക്കുമാത്രം ഇടവരുത്തുന്ന കരിങ്കല്‍ ബണ്ടു നിര്‍മ്മാണത്തെപ്പറ്റി

പരിഷത് ആലപ്പുഴ ജില്ലാ കമ്മറ്റി തയ്യാറാക്കിയ കുറിപ്പും

ഈ വിഷയം പ്രതിപാദിക്കുന്ന പ്രസന്റേഷനും അറ്റാച്ച് ചെയ്തിട്ടുള്ളത് കാണുക.

DOWNLOAD PRESENTATION-KUTTANADU

 

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള പരിശീലനം

റിപ്പോര്‍ട്ട്

 

ബയോ ഗ്യാസ് പ്ലാന്റ്-പരിശീലനം-റിപ്പോര്‍ട്ട്

ബയോ ഗ്യാസ് പ്ലാന്റ് ഫിറ്റര്‍മാര്‍ക്കുള്ള പരിശീലനം

 

ബയോ ഗ്യാസ് പ്ലാന്റ് - ഫിറ്റര്‍മാരുടെ പരിശീലനം

ബയോ ഗ്യാസ് പ്ലാന്റ് - ഫിറ്റര്‍മാരുടെ പരിശീലനം

ജൂലായ് 20, 21 പറവൂര്‍ ബ്ലോക്ക് ഓഫീസ്

 

IPCC Says Renewable Energy Can Meet Global Demand

IPCC special report reveals that Renewable Energy could meet almost 80% of the world's energy supply within four decades. But the governments should adhere policies to promote green power.

You can read more about this report from here and download the extracts of the report from the attachement below.

To see the IPCC web site click here.

Ban Endosulfan: KSSP asks the Government of Indiaഎന്‍ഡോ സള്‍ഫാന്‍ നിരോധിക്കുക

The Kearal Sastra Sahitya Parishad has demanded the Government of India to ban Endosulfan the harmful pesticide with immediate effect. In a statement issued the KSSP has pointed out that the pesticide is causing serious health and environmental problems in Kasaragode District and many other parts of Kerala and India.It has also pointed out that India is the only country which does not oppose the use of this toxic pesticide.

See the complete text of the Press Release in Malayalam below.

പത്രക്കുറിപ്പ്

എസ് പി എന്‍ അനുസ്മരണവും ജൈവവൈവിധ്യപഠനക്ലാസ്സും

പരിഷത്തിന്റെ മുന്‍നിരപ്രവര്‍ത്തകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എസ് പി എന്‍ - എസ് പ്രഭാകരന്‍ നായരുടെ അനുസ്മരണ പുതുക്കിക്കൊണ്ട് സപ്റ്റംബര്‍ അഞ്ചിന് മഞ്ചേരി ജി എല്‍ പി സ്കൂളില്‍ നടന്ന അനുസ്മരണ സായാഹ്നത്തില്‍ അഡ്വ. എം. കേശവന്‍ നായര്‍, ശ്രീ എ. എന്‍ ശിവരാമന്‍ നായര്‍, ശ്രീ വി. എ. കൊച്ചുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. എം. കെ. പ്രസാദ് "ജൈവവൈവിധ്യം തന്നെയാണ് ജീവിതം" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കാലടി നാരായണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ശ്രീ കെ. കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി കെ. എം. മല്ലിക ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മേഖലാ സെക്രട്ടറി ജയദീപ് നന്ദി രേഖപ്പെടുത്തി.

ഭോ­പ്പാല്‍ കേ­സി­ലെ വിധി : നീ­തി നി­ഷേ­ധം - പ­രിഷത്ത്

 ഭോ­പാല്‍ കേസി­ലെ വി­ധി­ന്യാ­യം ഇ­ന്ത്യന്‍ നീ­തി­ന്യാ­യ ച­രി­ത്ര­ത്തി­ലെ ക­റു­ത്ത അ­ദ്ധ്യായം. കൂ­ട്ട­ക്കൊ­ല­യു­ടെ ഉ­ത്ത­ര­വാ­ദിക­ളെ ര­ക്ഷി­ക്കാ­നു­ള്ള ഭ­ര­ണകൂ­ട ഇ­ട­പെ­ട­ലു­ക­ളു­ടെ ഉ­ത്ത­മോ­ദാ­ഹ­ര­ണം. ദു­ര­ന്ത­ബാ­ധി­തര്‍­ക്ക് ഒ­രി­ക്കല്‍ കൂ­ടി നീ­തി­നി­ഷേ­ധം.....

PHOTO GALLERY

Syndicate content