Development

Activities in the area of Development and Decentralisation

കേരള വികസന സംഗമം സമാപിച്ചു,

Photo: Kerala Development Meet, Trivandrum

തിരുവനന്തപുരം: ഒരുവിഭാഗം സമ്പന്നരുടെ ഉപഭോഗാസക്തിക്കാണോ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത് എന്ന വികസനരാഷ്ട്രീയത്തിന്റെ സുപ്രധാന ചോദ്യമുയര്ത്തി കേരള വികസനസംഗമം സമാപിച്ചു.

സാങ്കേതികവിദ്യകളുടെ അപര്യാപ്തിയും തെറ്റായ പ്രയോഗവും ആണു പല പ്രശ്‌നങ്ങള്‍ക്കും കാരണം. അതു മറികടക്കാന്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതിവേഗം വളരുന്ന നിര്‍മ്മാണമേഖലയില്‍ അടക്കം പരിസ്ഥിതിസൗഹൃദമായ സാങ്കേതികവിദ്യകള്‍ വേണം. എന്നാല്‍ വിവാദങ്ങള്‍ ഭയന്നും മറ്റും സാങ്കേതികസമൂഹം നിസ്സംഗത പാലിക്കുന്നു. ഇത് ആശങ്കാകരമാണ്. അപ്പോഴാണ് അത്തരം കാര്യങ്ങളില്‍ വിവരമിലാത്തവര്‍ രംഗം കയ്യടക്കുന്നത്.
ശരിയായ വികസനസമീപനവും സാങ്കേതികവിദ്യകളും ആവിഷ്‌ക്കരിക്കുന്നതില്‍ പ്രധാന ഉത്തരവാദിത്തം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കാണ്. ഒപ്പം മറ്റു ജനകീയപ്രസ്ഥാനങ്ങളും ഈ ദൗത്യം ഏറ്റെടുക്കണം. തിരുത്തല്‍ ശക്തിയായും അവ പ്രവര്‍ത്തിക്കണം.
പരിസ്ഥിതിസംരക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ മനുഷ്യന്റെ മനസിലണു പരിവര്‍ത്തനം ഉണ്ടാകേണ്ടതെന്ന് സെമിനാറിലെ നിര്‍ദ്ദേശങ്ങളോടു പ്രതികരിച്ചുകൊണ്ട് എം എ ബേബി എം എല്‍ എ പറഞ്ഞു. ഭാവിക്കുവേണ്ടിയുള്ള കരുതലാണു പരിസ്ഥിതി. പരിസ്ഥിതിത്തകര്‍ച്ചയാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കേരളീയസമൂഹം ഇന്ന് അനുഭവത്തിലൂടെ ബോദ്ധ്യപ്പെടുകയാണ്. ഉപഭോഗത്തില്‍ സ്വയംനിയന്ത്രണം ഏര്‍പ്പെടുത്തി ഓരോ വ്യക്തിയും തങ്ങളുടെ കടമ നിറവേറ്റണമെന്നും ബേബി നിര്‍ദ്ദേശിച്ചു.
അമേരിക്കയും മറ്റും മുന്നോട്ടുവയ്ക്കുന്ന വികസനമാതൃകയാണു ശരി എന്ന ധാരണയില്‍ മാറിമാറിവരുന്ന സര്‍ക്കാരുകളെല്ലാം മുന്നോട്ടു പോകുന്നതാണ് ഇന്നത്തെ ഒരു പ്രധാനപ്രശ്‌നമെന്ന് കുട്ടി അഹമ്മദ് കുട്ടി ചൂണ്ടിക്കാട്ടി. ഓരോ സര്‍ക്കാരും തങ്ങളുടെ കാലത്ത് ഇത്തരത്തില്‍ ഏറ്റവുമധികം വികസനം ഉണ്ടാക്കി എന്നു കാണിക്കാനുള്ള വ്യഗ്രതയില്‍ പരിസ്ഥിതസംരക്ഷണത്തെ അവഗണിക്കുകയാണ്. പരിസ്ഥിതി തകര്‍ക്കുന്ന മാഫിയകളെ നിയന്ത്രിക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ഇച്ഛാശക്തി കാട്ടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വികസനസംഗമത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് ഡോ: കെ പി കണ്ണന്‍ അവതരിപ്പിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് കെ.റ്റി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. അക്കാദമിക് കണ്‍വീനര്‍ കെ. രാഗേഷ്, ജനറല്‍ കണ്‍വീനര്‍ പി എസ് രാജശേഖരന്‍, ശ്രീശങ്കര്‍, ബി. രമേശ് എന്നിവര്‍ സംസാരിച്ചു.
രണ്ടു ദിവസത്തെ പരിപാടിയില്‍ ഏഴു സെമിനാറുകളും 17 ശില്പശാലകളും നടന്നു. ഡോ: എം. പി. പരമേശ്വരന്‍, ഡോ: റ്റി.എം. തോമസ് ഐസക്ക്, ഡോ: സി.റ്റി.എസ്. നായര്‍, ഡോ; ബി. ഇക്ബാല്‍, പ്രൊഫ: എം.കെ. പ്രസാദ്,  എം.എന്‍. പ്രസാദ്, പ്രൊഫ: വി.കെ. ദാമോദരന്‍,ഡോ: ഇളങ്കോവന്‍, തുടങ്ങിയ 140 വിദഗ്ദ്ധരടക്കം 300 പേര്‍ പങ്കെടുത്തു.

വികസന കോണ്‍ഗ്രസ് ഏപ്രില്‍ 5, 6, 7 തീയതികളില്‍

കൂടംകുളം ലഘുലേഖ

Click on the attachment below to read and download the leflet (malayalam) published by KSSP in connection with Stop Koodankulam Campaign

you can also download a text file of the leaflet from the second link...

KSSP I.T Convention, Feb 26

പ്രിയ സുഹൃത്തേ,

വിജ്ഞാന വിസ്ഫോടനം എന്ന് കൊട്ടിഘോഷിച്ചിരുന്ന ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയെയും അതു നല്‍കുന്ന സേവനങ്ങളെയും കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങള്‍ ഭരണകൂടതലത്തില്‍ നടന്നുവരുന്നു. ഇതുസംബന്ധമായി ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം. അതോടൊപ്പം ഐ.ടി സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ജനകീയശാസ്ത്രപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും നാം കൂടുതല്‍ ഇടപെടേണ്ടതുണ്ട്. ഈ വിഷയങ്ങള്‍ ആലോചിക്കുന്നതിനും വെല്ലുവിളി നേരിടുന്ന ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം എന്ന വിഷയത്തിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനുമായി ഫെബ്രുവരി 26 ഞായറാഴ്ച്ച രാവിലെ 9.30 ന് താങ്കള്‍, എറണാകുളം കലൂരിലുള്ള റിന്യൂവല്‍ സെന്ററില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു

എറണാകുളം കലൂരില്‍ മാതൃഭൂമിയുടെ എതിര്‍വശം ആസാദ് റോഡിലാണ് റിന്യൂവല്‍ സെന്റര്‍. ജില്ലയില്‍ നിന്നുമുള്ള പങ്കാളികളുടെ വിവരം tksujith@gmail.com എന്ന വിലാസത്തില്‍ അറിയിക്കുമല്ലോ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9447310932, 9846012841

 

 

 

padayathra

Malinya Muktha Painavu Inaugurated

     The KSSP activists at Painavu, Idukki has dicided to observe the KSSP's ace campaign Venam Mattoru Keralam, lauched on Nov. 1 throughout the state, in a slightly different way, though not novel completely. They chalked out an action plan to achieve a clean Painavu, the three square kilometer area surrounded by the reserve forest in which the District Headquarters functions.  The specialty of the campaign lies in the fact all the major socio political and cultural organizations have come forward to join hands with the KSSP and Painavu Residents Association, the chief organisors.

ബി.ഒ.ടി വിരുദ്ധ ജാഥ

ബി.ഒ.ടി. വിരുദ്ധ ജാഥ

എന്.എച്ച്. 47 ല് പാലിയേക്കരയിലെ ബി.ഒ.ടി ടോള് പ്ലാസ്സയില് നിന്ന് പുതുക്കാട് സെന്ററിലേക്ക് പരിഷത്ത് തൃശൂര് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് പ്രതിഷേധജാഥയും ധര്ണ്ണയും സംഘടിപ്പിച്ചു. ജനറല് സെക്രട്ടറി ശ്രീ.ടി.പി.ശ്രീശങ്കര് ധര്ണ്ണ ഉദ്ഘാടനം ചെയ്തു. ഡോ.കാവുന്പായി ബാലകൃഷ്ണന്, അഡ്വ.കെ.പി.രവിപ്രകാശ്, ജില്ലാപ്രസിഡണ്ട് ശ്രീ.വി.എന്.കൃഷ്ണന്കുട്ടി,  ജില്ലാസെക്രട്ടറി  വി.മനോജ്കുമാര്, ശ്രീ.ടി.ആര്.രാജേഷ് എന്നിവര് സംസാരിച്ചു. ലഘുലേഖകളും നോട്ടീസും പ്രചരിപ്പിച്ചുകൊണ്ട് പ്ലക്കാഡുകളേന്തി നൂറോളം പ്രവര്ത്തകര് ജാഥയില് പങ്കെടുത്തു.

തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും സെമിനാറും കോഴിക്കോട് ജില്ലയില്‍

കോഴിക്കോട് ജില്ലയില്‍ തദ്ദേശഭരണ സാരഥികള്‍ക്ക് അനുമോദനവും അധികാരവികേന്ദ്രീകരണ സെമിനാറും
2010 നവമ്പര്‍ 11 പരിഷത്ത് ഭവന്‍

കോഴിക്കോട് ജില്ലയിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോര്‍പ്പറേഷന്‍ മേയര്‍,വടകര, കൊയിലാണ്ടി നഗരസഭ അദ്ധ്യക്ഷമാര്‍ ജില്ല-ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ എന്നിവരെ അനുമോദിക്കുന്നതിന്നായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല കമ്മറ്റി 2010 നവമ്പര്‍
11 ന്ന് രാവിലെ 10 മണിക്ക് പരിഷത്ത് ഭവനില്‍ സ്വീകരണം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് അധികാര വികേന്ദ്രീകരണ സെമിനാറും നടന്നു.

വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും സെമിനാര്‍ കോഴിക്കോട്

വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും.
സെമിനാര്‍ കോഴിക്കോട്ട്
26 സപ്തമ്പര്‍ 2010

ഈ വര്‍ഷം കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്ന കൊടുവള്ളി മേഖലയില്‍ അനുബന്ധ പരിപാടിയായി വികേന്ദ്രീകൃത ആസൂത്രണം സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 2010 സപ്തമ്പര്‍ 26ന്ന്
കൊടുവള്ളി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കൊടുവള്ളി MLA, PTA റഹിം ഉദ്ഘാടനം ചെയ്തു. 82 പേര്‍ പങ്കെടുത്ത പിരപാടിയില്‍ സംസ്ഥാന നിര്‍വാഹകസമിതി അംഗം ി.കെ.ദേവരാജന്‍,ടി.പി.വിശ്വനാഥന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഡോ.ഡി.കെ.ബാബു.അദ്ധ്യക്ഷത വഹിച്ച എ.ബിന്ദു,കെ.ശശീന്ദ്രന്‍,മാനിപുരം ജാഫര്‍,കെ.പവിത്രന്‍ തുടങ്ങിയവര്‍ ചര്‍ച്ച നയിച്ചു.

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

BOT വിരുദ്ധ ജാഥ കോഴിക്കോട് ജില്ലയില്‍

ജാഥക്ക് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍
ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

1 നാദാപുരം റോഡ്.
ഏകദേശം 200 പേര്‍ കേള്‍വിക്കാരുണ്ടായിരുന്നു.
TP കുഞ്ഞിക്കണ്ണന്‍, കെ.കെ.ജനാര്‍ദ്ദനന്‍.മണലില്‍
മോഹനന്‍ സംസാരിച്ചു.

2 വടകര
സംഘടനാപങ്കാളിത്തമുണ്ടായിരുന്ന വടകരയിലെ
സ്വീകരണ സ്ഥലത്ത് കെ.കെ.ജനാര്‍ദ്ദനന്റെ
പ്രഭാഷണം കേള്‍ക്കാന്‍ 200 ലധികം
പേരുണ്ടായിരുന്നു.

3 കൊയിലാണ്ടി
രാവിലെ 9 മണി കേന്ദ്രം. കൊയിലാണ്ടി
ബസ്സ്റ്റാന്റ്. ജന പങ്കാളിത്തം വേണ്ടത്രയു
ണ്ടായില്ല. രമേശന്‍ സംസാരിച്ചു.കെ.കെ.
ജനാര്‍ദ്ദനന്‍, കെ.ടി.രാധാകൃണ്ഷന്‍,
ടി.പിസുകുമാരന്‍ എന്നിവര്‍ സന്നിഹിതരായി.

4 കോഴിക്കോട് കോര്‍പറേഷന്‍
മൊഫ്യൂസില്‍ ബസ്സ്റ്റാന്റ് പരിസരത്ത്
സ്വീകരണം കൊടുത്തു. കെ.കെ.ജനാര്‍ദ്ദനന്‍
സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
300 ലധികം പേര്‍ വിശദീകരണം

Syndicate content